ജമ്മു: ജമ്മു-കശ്മീരിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി പി ൻവലിക്കും. മൊബൈൽ ഇൻറർനെറ്റ് വേഗം 2ജിയായി പരിമിതപ്പെടുത്തിയത് തുടരും. 17 മുതൽ പര ീക്ഷണാടിസ്ഥാനത്തിലാണ് ഇളവ്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന യിലെ 370ാം വകുപ്പ് നീക്കിയശേഷം, ഏഴുമാസം മുമ്പാണ് വിലക്കേർപ്പെടുത്തിയത്.
പോസ്റ്റ് പെയ്ഡ് സിം കാർഡുള്ളവർക്കാണ് മൊബൈൽ ഫോണിൽ ഇൻറർനെറ്റ് ലഭ്യമാകുക, പ്രീെപയ്ഡ് ഫോണുകളിൽ ലഭിക്കില്ല. ലാൻഡ്ലൈൻ കണക്ഷനുകളിലും ഇൻറർനെറ്റ് സേവനം ലഭ്യമാകും.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് ലാൻഡ്ലൈൻ, മൊബൈൽ ഫോൺ, ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. എന്നാൽ, ലാൻഡ്ലൈൻ, പോസ്റ്റ് പെയ്ഡ് മൊബൈൽ, അവശ്യസാധനങ്ങൾക്കുള്ള ഇൻറർനെറ്റ് എന്നിവ ജനുവരിയിൽ പുനഃസ്ഥാപിച്ചിരുന്നു.
നേരേത്ത ജമ്മു-കശ്മീരിൽ അനുവദനീയമായ വെബ്സൈറ്റുകളുടെ പട്ടിക സർക്കാർ പുറത്തിറക്കിയിരുന്നു. സുരക്ഷാസാഹചര്യം വിലയിരുത്തിയാണ് നിയന്ത്രണം ഇളവുചെയ്യുന്നതെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.