ന്യൂഡൽഹി: കത്വയിൽ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് കശ്മീർ ഡി.ജി.പി എസ്.പി വായിദ്. പ്രൊഫഷണലായാണ് കേസിലെ അന്വേഷണം പൂർത്തിയാക്കിയതെന്ന് വായിദ് പറഞ്ഞു. ഹിന്ദുക്കളായോ മുസ്ലിംകളായോ അല്ല കേസിൽ അന്വേഷണം നടത്തിയത്. ശരിയായ രീതിയിലുള്ള അന്വേഷണമാണ് ഇപ്പോൾ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിനൊടുവിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഒാഫീസർമാർ അറസ്റ്റിലായി. മൊത്തം നാല് പൊലീസുകാർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെയും കല്ലേറിനെയും പ്രതിരോധിക്കുന്ന കശ്മീർ പൊലീസിന് എന്തുകൊണ്ട് പ്രൊഫഷണലായി അന്വേഷണം നടത്തി കൂടായെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ കത്വ കേസിൽ സി.ബി.െഎ അന്വേഷണത്തിെൻറ ആവശ്യമില്ലെന്നായിരുന്നു ഡി.ജി.പിയുടെ നിലപാട്.
നേരത്തെ കത്വ ബലാത്സംഗകേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയും ജമ്മുകശ്മീർ ബാർ അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേസിൽ കശ്മീർ പൊലീസ് അന്വേഷണം ശക്തമാക്കി അറസ്റ്റുകളിലേക്ക് നീങ്ങിയതോടെയാണ് സി.ബി.െഎ അന്വേഷണമെന്ന ആവശ്യം ബി.ജെ.പി ഉയർത്തിയത്. ഇത്തരം വാദങ്ങൾക്കിടെയാണ് കേസ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കശ്മീർ പൊലീസ് രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.