ശ്രീനഗർ: ജമ്മു-കശ്മീരിൽ പതിറ്റാണ്ടിനുശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ പോളിങ് ശതമാനത്തിൽ വൻ കുറവ്. കുപ്വാര മേഖലയിലെ ബന്ദിപ്പോറയിൽ 3.4 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ കുപ്വാരയിൽ 32.2 ശതമാനമാണ് പോളിങ്. ശ്രീനഗറിലെ നാല് വാർഡുകളിൽ 6.2 ശതമാനംപേരാണ് വോടട് രേഖപ്പെടുത്തിയത്. കശ്മീർ താഴ്വരയിൽ 8.3 ശതമാനം പേരും വോട്ട് ചെയ്തു.
79 നഗരസഭകളിലേക്കായി നാലു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് പ്രധാന പാർട്ടികളായ നാഷനൽ കോൺഫറൻസും പി.ഡി.പിയും വിട്ടുനിൽക്കുകയാണ്. തീവ്രവാദ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പലയിടങ്ങളിലും ഹർത്താൽ ആചരിക്കുന്നുമുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴിനു തുടങ്ങിയ വോെട്ടടുപ്പിൽ കാര്യമായ അക്രമസംഭവങ്ങളുണ്ടായില്ലെങ്കിലും വോട്ടിങ് ശതമാനം കുറവാണ്.
ഉച്ചക്കുമുമ്പ് 55 ശതമാനം പോളിങ് രേഖപ്പെടുത്തിയ, അതിർത്തി ജില്ലയായ രജൗറിയിലാണ് ഏറ്റവും കൂടുതൽ പേർ സമ്മതിദാനാവകാശം പ്രയോഗിച്ചത്. പൂഞ്ചിൽ 47 ശതമാനം, കാർഗിലിൽ 34, ജമ്മുവിൽ 33, ലേയിൽ 55.2 ശതമാനം എന്നിങ്ങനെയാണ് പോളിങ്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 422 വാർഡുകളിലായി 1204 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ജമ്മു മുനിസിപ്പൽ കോർപറേഷനിെല 447 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത് 4,42,159 വോട്ടർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.