ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ജാമിഅ മില്ലിയ്യ സർവകലാശാലയിൽ അതിക്രമിച്ചു കയറിയത് നിരപരാധികളായ വിദ്യാർഥികളെ സംരക്ഷിക്കാനാണെന്ന വാദവുമായി ഡൽഹി പൊലീസ്.
പൊലീസ് നടപടിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാമിഅ മില്ലിയ്യ അധികൃതർ നൽകിയ ഹരജിയിൽ ഡൽഹി മെട്രോപൊളിറ്റൻ കോടതി പൊലീസിനു നോട്ടീസ് അയച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡിസംബർ 15ന് നടന്ന പ്രക്ഷോഭത്തിനിടെ കാമ്പസിൽ അതിക്രമിച്ചു കയറിയ പൊലീസ് ലൈബ്രറിയടക്കം അടിച്ചുതകർക്കുകയും വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്തിരുന്നു. ഒരു വിദ്യാർഥിയുടെ കണ്ണ് പൊലീസ് അതിക്രമത്തിൽ നഷ്ടമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.