കൊലക്കേസിൽ 14 വർഷം ജയിലിൽ; സ്വപ്നം നിറവേറ്റി ഡോക്ടറായി സുഭാഷ് പാട്ടീൽ

ബംഗളൂരു: കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 14 വർഷം ജയിലഴിക്കുള്ളിലായെങ്കിലും ഒരു ഡോക്ടറാവാനുള്ള കുട ്ടിക്കാലം മുതലുള്ള സ്വപ്നം ഉപേക്ഷിക്കാൻ സുഭാഷ് പാട്ടീൽ തയാറല്ലായിരുന്നു. നീണ്ട 14 വർഷം ജയിലിൽ ചെലവഴിക്കേണ്ടി വന്നെങ്കിലും കർണാടക കലബുറാഗിയിലെ അഫ്സൽപുര സ്വദേശി സുഭാഷ് പാട്ടീൽ ശിക്ഷ കഴിഞ്ഞ് പുറത്തെത്തിയ ശേഷം സ്വപ്നത്തിലേക്ക് നടന്നടുക്കുകയായിരുന്നു.

1997ലാണ് സുഭാഷ് പാട്ടീൽ എം.ബി.ബി.എസിന് ചേർന്നത്. എന്നാൽ 2002ൽ അവസാന വർഷ എം.ബി.ബി.എസ് ചെയ്തുകൊണ്ടിരിക്കെ കൊലക്കേസിൽ അകപ്പെട്ട് അറസ്റ്റിലായി. 2006ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. പിന്നീട് ജയിൽ ഒ.പി വിഭാഗത്തിൽ േജാലി ചെയ്തു.

തുടർന്ന് നല്ല നടപ്പ് പരിഗണിച്ച് 2016ലെ സ്വാതന്ത്ര്യ ദിനത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. അങ്ങനെ 2019ൽ എം.ബി.ബി.എസ് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു ഈ നാൽപതുകാരൻ. ഈ മാസം ആദ്യത്തോടെ കോഴ്സിെൻറ ഭാഗമായ നിർബന്ധിത ഇേൻറൺഷിപ്പ് കൂടി ചെയ്തു.

Tags:    
News Summary - jailed for 14 years in murder case karnataka man fulfills dream of becoming doctor -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.