ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലെത്തുകയാണ് ബി.ജെ.പിയുടെ ലക് ഷ്യമെന്ന് പാർട്ടി നേതാവ് ഹിമന്ത് ബിശ്വ ശർമ്മ. ജയ് ശ്രീ റാം വിളിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കിയതാണ് ബ ംഗാൾ മുഖ്യമന്ത്രി മമതയുടെ തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ ജനങ്ങൾക്ക് മമതയോട് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ജയ് ശ്രീറാം വിളിക്കേണ്ടെന്ന മമതയുടെ പ്രസ്താവന ബംഗാളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഇന്ത്യൻ സംസ്കാരത്തിൻെറ നായകനായിരുന്നു രാമനെന്നും ശർമ്മ വ്യക്തമാക്കി.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കണമെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. ഇന്ന് അത് യാഥാർഥ്യമായിരിക്കുകയാണ്. ഇനി തമിഴ്നാടും കേരളവുമാണ് ലക്ഷ്യമെന്ന് അധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈകാതെ തന്നെ അതും യാഥാർഥ്യമാവുമെന്ന് ബിശ്വ ശർമ്മ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.