ഇനി ലക്ഷ്യം കേരളവും തമിഴ്നാടും -ബി.ജെ.പി ദേശീയ നേതാവ്

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലെത്തുകയാണ് ബി.ജെ.പിയുടെ ലക് ഷ്യമെന്ന് പാർട്ടി നേതാവ് ഹിമന്ത് ബിശ്വ ശർമ്മ. ജയ് ശ്രീ റാം വിളിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കിയതാണ് ബ ംഗാൾ മുഖ്യമന്ത്രി മമതയുടെ തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിലെ ജനങ്ങൾക്ക് മമതയോട് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ജയ് ശ്രീറാം വിളിക്കേണ്ടെന്ന മമതയുടെ പ്രസ്താവന ബംഗാളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഇന്ത്യൻ സംസ്കാരത്തിൻെറ നായകനായിരുന്നു രാമനെന്നും ശർമ്മ വ്യക്തമാക്കി.

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കണമെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. ഇന്ന് അത് യാഥാർഥ്യമായിരിക്കുകയാണ്. ഇനി തമിഴ്നാടും കേരളവുമാണ് ലക്ഷ്യമെന്ന് അധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈകാതെ തന്നെ അതും യാഥാർഥ്യമാവുമെന്ന് ബിശ്വ ശർമ്മ വ്യക്തമാക്കി.

Tags:    
News Summary - "Jai Shri Ram" Row Was Mamata Banerjee's Big Mistake-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.