10 കോടി കെട്ടിവെക്കണം; കടൽക്കൊല കേസ് അവസാനിപ്പിക്കൽ അതു കഴിഞ്ഞ് –സുപ്രീംകോടതി

ന്യൂഡൽഹി: നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേന്ദ്രസർക്കാർ കെട്ടിവെക്കുന്ന മുറക്ക് മാത്രമേ കടൽക്കൊല കേസിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസ് അവസാനിപ്പിക്കൂ എന്ന് സുപ്രീംകോടതി.

നേരത്തേ നൽകിയ 2.17 കോടി രൂപക്കു പുറമെ രാജ്യാന്തര ട്രൈബ്യൂണലിെൻറ ഉത്തരവ് പ്രകാരം 10 കോടി രൂപ ഇറ്റലിയാണ് ഇന്ത്യക്ക് നൽകേണ്ടത്. ഈ തുക വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിൽ ഇറ്റാലിയൻ സർക്കാർ നിക്ഷേപിക്കണം. തുടർന്ന് മന്ത്രാലയം ഈ തുക സുപ്രീംകോടതിയിൽ കെട്ടിവെക്കണം. നഷ്ടപരിഹാരം ബന്ധപ്പെട്ടവർക്ക് സുപ്രീംകോടതി നൽകും. കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാറിെൻറ അപേക്ഷ അതിനു ശേഷം മാത്രം പരിഗണിക്കും. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഇന്ത്യ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയാൽ ഉടൻ പണം കൈമാറാമെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു. പണം കിട്ടിക്കഴിഞ്ഞാൽ മൂന്നു ദിവസത്തിനകം കേന്ദ്രം സുപ്രീംകോടതിയിൽ കെട്ടിവെക്കും. കടൽക്കൊല കേസ് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. വെടിയേറ്റു മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബവും സെൻറ് ആൻറണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് സമ്മതിച്ചതായി കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സാൽവദോർ ഗിറോണെ, മസിമിലിയാനോ ലാത്തോർ എന്നിവർക്കെതിരെയായിരുന്നു കേസ്.

കേസിൽ പ്രതികളായ സാൽവദോർ ഗിറോണെ, മസിമിലിയാനോ ലാത്തോർ എന്നീ ഇറ്റാലിയൻ നാവികരെ ഇറ്റലിയിൽ വിചാരണ ചെയ്യണമെന്നാണ് രാജ്യാന്തര ട്രൈബ്യൂണൽ വിധിച്ചത്.

Tags:    
News Summary - Italian marines case to be closed after receipt of Rs 10 crore compensation from Italy -Supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.