ചന്ദ്രയാന് പിന്നാലെ വീണ്ടും ഐ.എസ്.ആർ.ഒ ദൗത്യം; പി.എസ്.എൽ.വി-സി56 വിക്ഷേപണവും വിജയകരം

ന്യൂഡൽഹി: വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പി.എസ്.എൽ.വി സി56 വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ. ഏഴ് വിദേശ ഉപഗ്രഹങ്ങളുമായാണ് ഇസ്രോയുടെ റോക്കറ്റ് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ്‍ സെന്ററിൽ നിന്നും ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി.എസ്-എസ്.എ.ആർ ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് ഇസ്രോ വിക്ഷേപിച്ചത്.

വിക്ഷേപണം നടന്ന് 20 മിനിറ്റിനുള്ളിൽ ഏഴ് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചുവെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. 360 കിലോഗ്രാം ഭാരമുള്ള ഡി.എസ്–എസ്.എ.ആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു ഐ.എസ്.ആർ.ഒ ലക്ഷ്യം. ഇതാണ് ഇസ്രോ വിജയകരമായി പൂർത്തീകരിച്ചത്.

23 കിലോഗ്രാം ഭാരമുള്ള ടെക്‌നോളജി ഡമോൺസ്‌ട്രേഷൻ മൈക്രോസാറ്റ‌‌‌ലൈറ്റായ വെലോക്സ് എ.എം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്‌മോസ്ഫറിക് കപ്ലിങ് ആൻഡ് ഡൈനാമിക്‌സ് എക്‌സ്‌പ്ലോറർ (ആർക്കേഡ്), സ്കൂബ് 2, ന്യൂലിയോൺ, ഗലാസിയ 2, ഓർബ് 12 എന്നീ 6 ഉപഗ്രഹങ്ങളും ഇസ്രോ ഇന്ന് വിക്ഷേപിച്ചു.


Tags:    
News Summary - ISRO's PSLV rocket carrying 7 Singaporean satellites lifts off from Sriharikota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.