ആൻട്രിക്സ്-ദേവാസ് ഇടപാട്: ജി. മാധവൻ നായർക്ക് ജാമ്യം

ന്യൂഡൽഹി: ഖജനാവിന് 578 കോടി രൂപയുടെ നഷ്ടം വരുത്തിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (െഎ.എസ്.ആർ.ഒ) യുടെ ആൻട്രിക്സ്-ദേവാസ് ഇടപാട് കേസിൽ മുൻ ചെയർമാൻ ജി. മാധവൻ നായർക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ സ്വന്തവും തത്തുല്യ തുകയുടെ രണ്ടാളുകളുടെയും പേരിലാണ് ജാമ്യം. കോടതിയിൽ ഹാജരായ മുൻ െഎ.എസ്.ആർ.ഒ ഡയറക്ടർ ഭാസ്കർ നാരായണ റാവു, ആൻട്രിക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ആർ. ശ്രീധർ മൂർത്തി എന്നിവർക്കും പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി സന്തോഷ് സ്നേഹി മൻ ജാമ്യം അനുവദിച്ചു.

മറ്റൊരു പ്രതിയായ മുൻ ബഹിരാകാശ വകുപ്പ് അഡീഷനൽ സെക്രട്ടറി വീണ എസ്. റാവു ഹാജരായിരുന്നില്ല. കേസിലെ രണ്ട് പ്രതികൾ അമേരിക്കയിൽ സ്ഥിരതാമസക്കാരായതിനാൽ ഹാജരാകുന്നതിനുള്ള നോട്ടീസ് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് സി.ബി.െഎ കോടതി മുമ്പാകെ ബോധിപ്പിച്ചു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ഉന്നേതാദ്യോഗസ്ഥരായ പ്രതികൾക്കെതിരെ ക്രിമിനൽ നടപടിക്ക് അനുമതി വാങ്ങിയിട്ടുണ്ടെന്ന് സി.ബി.െഎ വ്യക്തമാക്കി. 

മൊബൈൽ ഫോണുകളിലും വാഹനങ്ങളിലെ മൊബൈൽ റിസീവറുകളിലും വിഡിയോ ലഭ്യമാക്കുന്നതിന് െഎ.എസ്.ആർ.ഒയുടെ ‘ഇൻസാറ്റിെൻറ’ ഉപയോഗം പരിമിതപ്പെടുത്തിയ 70 മെഗാ ഹെർട്സ് തരംഗദൈർഘ്യത്തിലുള്ള ‘എസ് ബാൻഡ്’ െഎസ്.ആർ.ഒയുടെ മാർക്കറ്റിങ് വിഭാഗമായ ആൻട്രിക്സ് ദേവാസ് മൾട്ടി മീഡിയക്ക് ക്രമവിരുദ്ധമായി പാട്ടത്തിന് കൊടുത്തെന്നാണ് കേസ്.  

െഎ.എസ്.ആർ.ഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപറേഷൻ വഴി സ്വകാര്യ മൾട്ടിമീഡിയ കമ്പനിയായ ദേവാസിന് 578 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഖജനാവിന് ഇത്രയും തുകയുടെ നഷ്ടം വരുത്തിയെന്നുമാണ് സി.ബി.െഎ ആരോപിക്കുന്ന കുറ്റം. ഇൻസാറ്റ് കൃത്രിമോപഗ്രഹത്തിലെ നിയന്ത്രിത തരംഗദൈർഘ്യമുള്ള എസ്. ബാൻഡ് ട്രാൻസ്പോണ്ടർ ആൻട്രിക്സ് കമ്പനി, ദേവാസ് മൾട്ടി മീഡിയക്ക് പാട്ടത്തിന് നൽകിയതാണ് ആരോപണത്തിലേക്ക് നയിച്ചത്. 

െഎ.എസ്.ആർ.ഒ മുൻ ഡയറക്ടർ എ. ഭാസ്കർ നാരായണ റാവു, ആൻട്രിക്സിന്‍റെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ െക.ആർ. ശ്രീധർ മൂർത്തി, ബഹിരാകാശ വകുപ്പ് മുൻ അഡീഷനൽ സെക്രട്ടറി വീണ എസ്. റാവു എന്നിവരാണ് കേസിലെ മറ്റ് കുറ്റാരോപിതർ. കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് സി.ബി.െഎ മാധവൻ നായരെ ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾക്കു പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും മാധവൻ നായർ അടക്കമുള്ളവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മാധവൻ നായർ െഎ.എസ്.ആർ.ഒ ചെയർമാൻ പദവി വഹിച്ചിരുന്ന സമയത്താണ് ഇടപാട് നടന്നത്. നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ െഎ.എസ്.ആർ.ഒ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.

ആന്‍ഡ്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് -6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്-ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. 20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം കൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.

കരാർ റദ്ദാക്കിയതിനെ തുടർന്ന് ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ.എസ്.ആര്‍.ഒ നഷ്ടപരിഹാരം നല്‍കണമെന്ന് ഹേഗിലെ രാജ്യാന്തര കോടതി നിർദേശിച്ചിരുന്നു. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാവില്ലെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. വിധിപ്രകാരം ഐ.എസ്.ആര്‍.ഒ 6700 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടിവരും. സുരക്ഷാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. 2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.

Tags:    
News Summary - Isro Antrix-Devas Case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.