ഐ.എസില്‍നിന്ന് സിര്‍ത് ലിബിയന്‍ സൈന്യം തിരിച്ചുപിടിച്ചു

ട്രിപളി: മാസങ്ങള്‍ നീണ്ട പോരാട്ടത്തിനിടെ സിര്‍ത് നഗരം ഐ.എസ് ഭീകരരില്‍നിന്ന് തിരിച്ചുപിടിച്ചതായി ലിബിയന്‍ ഐക്യ സര്‍ക്കാര്‍ അറിയിച്ചു. പോരാട്ടത്തില്‍ നിരവധി സൈനികരും ഐ.എസ് ഭീകരരും കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ വക്താവ് റദ ഈസ അറിയിച്ചു. ലിബിയയില്‍ ഐ.എസിന്‍െറ ശക്തികേന്ദ്രമായിരുന്നു സിര്‍ത്. തെക്കുകിഴക്കന്‍ ലിബിയയില്‍ ഐ.എസിന്‍െറ സാന്നിധ്യമുണ്ടെങ്കിലും ഒരു നഗരത്തിലും ആധിപത്യം നേടിയിട്ടില്ല.  30ലേറെ ഭീകരരെയും സൈന്യം തടവിലാക്കി. അതേസമയം, സിര്‍തില്‍നിന്ന് രക്ഷപ്പെട്ട ഭീകരര്‍ ലിബിയയുടെ മറ്റു കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറുമോ  എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. ഏഴു മാസമായി മേഖലയില്‍ സൈനികനീക്കം തുടരുകയായിരുന്നു. 711 സൈനികര്‍ കൊല്ലപ്പെട്ടതായും 3200 പേര്‍ക്ക് പരിക്കേറ്റതായും മിസ്റാത ആശുപത്രി വക്താവ് അറിയിച്ചു. മുഅമ്മര്‍ ഗദ്ദാഫിയുടെ പതനശേഷമാണ് ലിബിയ വിഭജിക്കപ്പെട്ടതും ഐ.എസിന്‍െറ കേന്ദ്രമായതും.
Tags:    
News Summary - isis libya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.