ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമായി ഉയർത്തുന്ന ഇൻഷുറൻസ് നിയമ (ഭേദഗതി) ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഡിസംബർ 19ന് അവസാനിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും.
പുതുതലമുറ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനത്തിൽനിന്ന് 100 ശതമാനമായി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഇൻഷുറൻസ് മേഖലയിൽ 82,000 കോടിയുടെ നേരിട്ടുള്ള വിദേശനിക്ഷേപമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.