മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്ത കേസിൽ ഗവേഷണ വിദ്യാർഥിയെ മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്മദ്നഗറിലെ രാഹുരി, മഹാത്മ ഫുലെ കാർഷിക സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർഥി ഗണേഷ് നാരായൺ ഗോട്ടെയെയാണ് (29) അറസ്റ്റ് ചെയ്തത്.
മറ്റൊരാൾ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും വനിത മാധ്യമപ്രവർത്തകർക്കുമെതിരെ അജ്ഞാതൻ ട്വിറ്ററിലൂടെ അധിക്ഷേപിക്കുന്നതായി കഴിഞ്ഞ 14 നാണ് പൊലീസിന് പരാതി ലഭിച്ചത്. പിടിക്കപ്പെടാതിരിക്കാൻ വൈഫൈ വി.പി.എൻ നെറ്റ്വർക്ക് ഉപയോഗിച്ചും മുംബൈയിൽ നിന്നാണ് പോസ്റ്റുകൾ എന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു അധിക്ഷേപങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.