ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. 966 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ ഒിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. 263 രോഗികളുമായി ഡൽഹിയാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. 252 രോഗികളുമായി മഹാരാഷ്ട്ര രണ്ടാമതും 97 രോഗികളുമായി ഗുജറാത്ത് മൂന്നാമതുമാണ്. കേരളത്തിൽ 65 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
അതേമസയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 89,000ത്തോളം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഒമിക്രോൺ രോഗികളുടെ എണ്ണം ഉയർന്നതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണിനെ പ്രതിരോധിക്കാൻ ഡൽഹി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, ഒമിക്രോൺ സംബന്ധിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തി. ഒമിക്രോൺ മൂലം കോവിഡ് സുനാമിയുണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗത്തെ പ്രതിരോധിക്കാൻ വാക്സിനേഷൻ വേഗം കൂട്ടണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.