ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയമസ്ഥാപനം സംശയത്തിെൻറ നിഴലിൽ. സിറിൽ അമരാചന്ദ് മംഗലാദാസ് എന്ന നിയമസ്ഥാപനത്തിൽ നിന്നും പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.
തട്ടിപ്പുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ നിയമസ്ഥാപനത്തിന് നീരവ് മോദി കൈമാറിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് പിന്നീട് കേസിൽ അന്വേഷണം നടത്തിയ സി.ബി.െഎ സംഘം പിടിച്ചെടുത്തു. പി.എൻ.ബി തട്ടിപ്പ് കേസിൽ നിയമസ്ഥാപനത്തിന് നേരിട്ട് പങ്കില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകൾ അവർക്ക് ലഭ്യമായിട്ടുണ്ടെന്ന് കേസിലെ പ്രോസിക്യൂഷൻ അഭിഭാഷകനും അേന്വഷണം നടത്തിയ രണ്ട് സി.ബി.െഎ ഉദ്യോഗസ്ഥരും പ്രതികരിച്ചു.
അതേ സമയം, നീരവ് മോദിയുമായി ബന്ധമുണ്ടെന്ന വാർത്തകൾ നിയമസ്ഥാപനം നിഷേധിച്ചു. നിയമം അനുസരിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ നടത്തുന്നുള്ളുവെന്നും സ്ഥാപനത്തിെൻറ വക്താവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.