ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ 10,91,146 ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജീവനക്കാരുടെ മികച്ച പ്രവർത്തനത്തിനുള്ള പ്രതിഫലമായാണ് ഇത്രയും തുക ബോണസ് നൽകാൻ തീരുമാനിച്ചതെന്നും മൊത്തം 1886 കോടി രൂപയാണ് നൽകുകയെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബോണസായി ഒരു ജീവനക്കാരന് ലഭിക്കാവുന്ന പരമാവധി തുക 17,951 രൂപയായിരിക്കും. ട്രാക്ക് മെയിന്റനേഴ്സ്, ലോക്കോ പൈലറ്റുമാർ, ഗാർഡുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക പ്രവർത്തകർ, സാങ്കേതിക സഹായികൾ, പോയന്റ്സ്മാൻ, മന്ത്രിതല ഉദ്യോഗസ്ഥർ, മറ്റു സി ഗ്രൂപ് ജീവനക്കാർ തുടങ്ങി നിരവധിപേർക്ക് ബോണസ് ലഭിക്കും.
റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് ഓരോ വർഷവും ദുർഗാപൂജ-ദസറ അവധിക്ക് മുമ്പാണ് നൽകിവരാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.