പ്രതീക്ഷിച്ച നികുതി വരുമാനം നേടാനായില്ല; നയം മാറ്റാൻ സി.ബി.ഡി.ടി
ന്യൂഡൽഹി: പ്രത്യക്ഷ നികുതി വരുമാനം വർധിപ്പിക്കാനുള്ള നയങ്ങളിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി). നികുതി വരുമാനം പ്രതീക്ഷിച്ചതിലും കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നടപ്പു സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി ഇനത്തിൽ 13.35 ലക്ഷം കോടിയുടെ വരുമാനം നേടാനാവുമെന്നായിരുന്നു ബോർഡിെൻറ പ്രതീക്ഷ. കോർപറേറ്റ് നികുതി ഇനത്തിൽ 7.66 ലക്ഷം കോടിയും ആദായ നികുതി ഇനത്തിൽ 5.69 ലക്ഷം കോടിയും ഉൾപ്പെടെയാണിത്. എന്നാൽ, പ്രതീക്ഷിച്ച പോലെ വരുമാനം ലഭിച്ചില്ല. തുടർന്നാണ് നിലവിലെ രീതികളിൽ മാറ്റം അനിവാര്യമായതെന്ന് ബോർഡ് അംഗം അഖിലേഷ് രഞ്ജൻ പറഞ്ഞു.
നിർണായക ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന്
ന്യൂഡൽഹി: വിവിധ മേഖലകളിൽനിന്ന് നികുതി കുറക്കണമെന്ന മുറവിളിക്കും സാമ്പത്തിക വളർച്ച മുരടിപ്പിനുമിടെ ചരക്കുസേവന നികുതി(ജി.എസ്.ടി) കൗൺസിലിെൻറ നിർണായക യോഗം വെള്ളിയാഴ്ച നടക്കും. നടപ്പു സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ വളർച്ചനിരക്ക് അഞ്ചു ശതമാനമെന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കെയാണ് കൗൺസിലിെൻറ 37ാമത് യോഗം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമെൻറ അധ്യക്ഷതയിൽ ഗോവയിൽ ചേരുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ സംബന്ധിക്കും. ബിസ്ക്കറ്റ് നിർമാണം മുതൽ ഓട്ടോമൊബൈൽ മേഖലകളിൽനിന്നുവരെ ജി.എസ്.ടി കുറക്കണമെന്ന ആവശ്യം ശക്തമാണ്. അതിവേഗം വിറ്റുപോകുന്ന(എഫ്.എം.സി.ജി)ഉൽപന്നങ്ങളുടെ വിപണിയും സജീവമാകണമെങ്കിൽ ജി.എസ്.ടി കുറയണമെന്നാണ് ആവശ്യം. ഇത് പരിഗണിച്ച് പ്രത്യേക നികുതി പാക്കേജുകൾ കേന്ദ്രം അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.