ഇസ്ലാമാബാദ്: പാകിസ്താനെ ഉള്ളിൽ നിന്ന് തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇമ്രാൻ ഖാൻറെ ആരോപണം. കഴിഞ്ഞ ദിവസം ക്വെറ്റയിൽ ഭികരാക്രമണം നടന്ന പൊലീസ് ട്രെയിനിങ് ക്യാമ്പ് സന്ദർശിക്കാൻ പോകവെയാണ് ഇമ്രാെൻറ പ്രസ്താവന.
അഴിമതിക്കെതിരായ പാകിസ്താെൻറ നീക്കങ്ങളെ ഇന്ത്യ തുരങ്കം വെക്കുകയാണ്. സൈനികപരമായി പാക്കിസ്താനെ തകർക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതിനാൽ പുതിയ സിദ്ധാന്തങ്ങൾ അവർ രൂപപ്പെടുത്തുകയാണ്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയും ഇമ്രാൻ രൂക്ഷമായി വിമർശിച്ചു. പനാമ രേഖകളിൽ നവാസിെൻറ വിവരങ്ങൾ ചോർന്നതോടെ സ്വന്തം നില ഭദ്രമാക്കുക മാത്രമാണ് അദ്ദേഹത്തിെൻറ ലക്ഷ്യം. പനാമ രേഖകൾ ആരോപണമല്ല, മറിച്ച് അഴിമതിയിൽ ശരീഫിനെതിരെയുള്ള തെളിവുകളാണ്.
അഴിമതിയും തീവ്രവാദവും ഒന്നിനൊന്നു ചേർന്നാണ് പാകിസ്താനിൽ നടക്കുന്നത്. രാജ്യത്തെ അപകട സാധ്യതയിൽ നിർത്തിയിരിക്കുകയാണ് ശരീഫെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.