ന്യൂഡൽഹി: ഫേസ്ബുക്കിലെ വിവര ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിലുൾപ്പെട്ട കേംബ്രിഡ്ജ് അനലറ്റിക്കക്ക് കേന്ദ്രസർക്കാർ നോട്ടീസ്. തെരഞ്ഞെടുപ്പുകൾ സ്വാധീനിക്കാൻ ഇന്ത്യക്കാരുടെ വിവരങ്ങൾ ഉപയോഗിച്ചോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് നോട്ടീസ്.
മാർച്ച് 31നകം ആറ് ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് കേംബ്രിഡ്ജ് അനലറ്റിക്കയോടെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത്, ഇതിനായി അവരുടെ അനുവാദം വാങ്ങിയോ, വിവരങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സ്ഥാപനത്തോട് കേന്ദ്രസർക്കാർ ചോദിച്ചിട്ടിള്ളുത്.
കേംബ്രിഡ്ജ് അനലറ്റിക്കക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപണമുയർത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. സ്ഥാപനത്തിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം കോൺഗ്രസും ഉയർത്തിയിരുന്നു. ഫേസ്ബുക്കിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആരോപണമാണ് കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ നില നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.