ഇന്ത്യന്‍ ആക്രമണത്തില്‍ പാക് പൗരന്‍ മരിച്ചെന്ന്; ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ തങ്ങളുടെ പൗരന്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് പാക് അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചു.ഇന്ത്യന്‍ സൈന്യം ബുധനാഴ്ച രണ്ടുതവണ കരേല സെക്ടറില്‍ നിയന്ത്രണരേഖ ലംഘിച്ചുവെന്നാണ് പാക് ആരോപണം.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിവരം പാകിസ്താന് കൈമാറണമെന്ന് സിങ്ങിനോട് ആവശ്യപ്പെട്ടതായി പാക് വിദേശകാര്യ വക്താവ് അറിയിച്ചു. വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇന്ത്യ സൈന്യത്തിന് നിര്‍ദേശം നല്‍കണം. നിയന്ത്രണരേഖയിലെ ജനങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം ആക്രമണമഴിച്ചുവിടുന്നതായി ആരോപിച്ച് പാകിസ്താന്‍ യു.എന്‍ സൈനിക നിരീക്ഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്.

സാര്‍ക്കിനെ ഇന്ത്യ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പറഞ്ഞു. സാര്‍ക് ഉച്ചകോടി എട്ടുതവണയാണ് ഇന്ത്യന്‍ നിലപാടുമൂലം മുമ്പ് മാറ്റിവെക്കേണ്ടിവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - india pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.