ജനസംഖ്യയിൽ ചൈനയെ അതിവേഗം മറികടക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ജനസംഖ്യ കണക്കിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് സൂചന. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 72 മില്യണാണ് ചൈനയിലെ ജനസംഖ്യ വർധനവ്. പ്രതിവർഷ വളർച്ച നിരക്ക് 0.53 ശതമാനമാണ്. 0.57 ശതമാനത്തിൽ നിന്ന് വളർച്ച നിരക്ക് കുറയുകയാണ് ചെയ്തത്. നിലവിൽ ചൈനയുടെ ജനസംഖ്യ 1.41 ബില്യണാണ്.

നിലവിലെ സ്ഥിതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2025ന് മുമ്പ് ജനസംഖ്യയിൽ  ഇന്ത്യ ചൈനയെ മറികടക്കും. ഇന്ത്യയുടെ ജനനനിരക്ക് 2.3 ശതമാനമാണ്. 2023 അല്ലെങ്കിൽ 2024ൽ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടക്കുമെന്ന് ജനസംഖ്യശാസ്ത്രജ്ഞൻ യാഫു പറഞ്ഞു.

1953ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ചൈനയുടെ ജനസംഖ്യ വർധനവ്. ജനസംഖ്യ വളർച്ചാ നിരക്ക് കുറഞ്ഞതിനെ തുടർന്ന് 2016ൽ ഒറ്റ കുട്ടി നയത്തിൽ ചൈന മാറ്റം വരുത്തിയിരുന്നു. 1970കൾ മുതൽ നടപ്പാക്കുന്ന കടുത്ത ജനസംഖ്യ നിയന്ത്രണ നയങ്ങളാണ് ജനസംഖ്യ വളർച്ചാനിരക്കിനെ പിടിച്ച് നിർത്തുന്നത്.

ഇതോടൊപ്പം ചൈനയിലെ പ്രായമായവരുടെ എണ്ണം വർധിക്കുകയാണെന്ന് രാജ്യത്തിെൻറ സെൻസസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകും. 2010മായി താരതമ്യം ചെയ്യുേമ്പാൾ തൊഴിലെടുക്കുന്നവരുടെ എണ്ണവും കുറയുകയാണ്. ഇതും ചൈനക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Tags:    
News Summary - India may cross China as most populous sooner than thought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.