ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ രംഗത്ത് ബംഗ്ലാദേശിന് സഹായവുമായി ഇന്ത്യ. വിദഗ്ധ സൈനിക പരിശീലനം നേടിയ 20 കുതിരകളെയും 10 നായകളെയും ബംഗ്ലാദേശിന് നല്‍കി.
അതിര്‍ത്തിയിലെ പെത്രപോല്‍ - ബെന്‍പോള്‍ ചെക്ക്‌പോസ്റ്റില്‍ നടന്ന ചടങ്ങിലാണ് ഇവ കൈമാറിയത്. കുഴിബോംബുകള്‍ അടക്കം പെട്ടെന്ന് തിരിച്ചറിയാന്‍ പരിശീലനം നേടിയ നായകളെയാണ് നല്‍കിയത്.
ചടങ്ങില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ നരീന്ദര്‍ സിങ് ഖ്രൗദും, ബംഗ്ലാദേശ് സൈന്യത്തിന് വേണ്ടി മേജര്‍ ജനറല്‍ മുഹമ്മദ് ഹുമയൂണ്‍ കബീറും ആണ് പങ്കെടുത്തത്. ധാക്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷ്ണറും ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.