ന്യൂഡൽഹി: കടുത്ത ആശങ്ക ഉയർത്തി രാജ്യത്തെ പ്രതിദിന കോവിഡ് മരണനിരക്ക് തുടർച്ചയായി രണ്ടാം ദിനവും 1000 കടന്നു. വ്യാഴാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത് 1,043 പേർ. ബുധനാഴ്ച മരിച്ചത് 1,045 േപർ. ഇതോടെ ആകെ മരണം 67,376 ആയി. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങി. പ്രതിദിനം 40 മുതൽ 60 വരെ മരണങ്ങൾ ഉണ്ടായിരുന്ന പഞ്ചാബിൽ കഴിഞ്ഞ ദിവസം ആദ്യമായി നൂറിലധികം മരണമുണ്ടായി.
രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളിൽ മരണനിരക്ക് വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ പ്രതിദിന ശരാശരിയില്‍ 50 ശതമാനത്തിെൻറ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ ഇത് 9.6 ശതമാനമാണ്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മരണനിരക്ക് കുറയുന്നുണ്ടെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് ബാധമൂലം മരിക്കുന്നതിൽ കൂടുതൽ പുരുഷൻമാരാണ് (69 ശതമാനം). സ്ത്രീകളിൽ മരണനിരക്ക് 54 ശതമാനം.
അതോടൊപ്പം, പ്രതിദിന കേസുകളുടെ കാര്യത്തിലും രാജ്യത്ത് റെക്കോഡ് വർധന തുടരുകയാണ്. കഴിഞ്ഞ ഒറ്റദിനത്തിൽ 83,833 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 38,53,406 ആയി ഉയർന്നു. എന്നാൽ, രോഗമുക്തി ശതമാനം 77.09 ശതമാനത്തിലേക്കെത്തിയതാണ് ആശ്വാസം. ഇതുവരെ 29,70,492 പേരാണ് രോഗമുക്തി നേടിയത്.
പ്രതിദിന ടെസ്റ്റുകളുടെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ ഒന്നാമതെത്തിയതായി ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ബുധനാഴ്ച 11.7 ലക്ഷം ടെസ്റ്റുകളാണ് നടന്നത്. ഇതുവരെ നാലരക്കോടിയിലധികം പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.