ന്യൂഡൽഹി: വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയ പാമോയിൽ ഇറക്കുമതി നിയന്ത്രണം മലേഷ്യ ക്കെതിരായ നിലപാടാണെന്ന് സ്ഥിരീകരിക്കാതെ കേന്ദ്രം. പാമോയിൽ ഇറക്കുമതിക്ക് നിയന ്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അത് ഏതെങ്കിലും രാജ്യത്തെ മാത്രം ലക്ഷ്യമിടുന്ന ഒന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ജമ്മു-കശ്മീർ വിഷയത്തിൽ യു.എന്നിൽ ഇന്ത്യക്കെതിരെ സംസാരിക്കുകയും പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിമർശനം നടത്തുകയും ചെയ്ത മലേഷ്യയുമായുള്ള നയതന്ത്ര ബന്ധം കുറച്ചു കാലമായി നല്ലനിലയിലല്ല. ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കുന്നില്ലെങ്കിലും പാമോയിൽ ഇറക്കുമതി നിയന്ത്രണ വിജ്ഞാപനം മലേഷ്യയെ ലാക്കാക്കിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇതിനിടയിലാണ് വിദേശകാര്യ വക്താവിെൻറ വിശദീകരണം. പാമോയിൽ ഇറക്കുമതി നിയന്ത്രണം ഇല്ലെങ്കിൽക്കൂടി, ഇറക്കുമതിക്കാർ സാഹചര്യങ്ങൾക്ക് അനുസൃതമായി തീരുമാനമെടുക്കുക സ്വാഭാവികമാണെന്നും മന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു.
മലേഷ്യയുമായി ഇന്ത്യ നല്ല ബന്ധത്തിൽതന്നെ. എന്നാൽ, ഇന്ത്യയുടെ ചുറ്റുപാടുകൾ അവർ മനസ്സിലാക്കാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ അവർ മനസ്സിലാക്കും -രവീഷ്കുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.