ലഖ്നോ: ഉത്തർപ്രദേശിൽ ദലിത് യുവതിയെ തോക്കിൻ മുനയിൽനിർത്തി ഭീഷണിപ്പെടുത്തി രണ്ടുപേർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മുൻ ഗ്രാമത്തലവനും പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരിൽ ഉൾപ്പെടും. കാൺപുർ ദേഹത് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചതായി പൊലീസ് സൂപ്രണ്ട് കേശവ് കുമാർ ചൗധരി പറഞ്ഞു. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിൽനിർത്തി 22കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
സംഭവം പുറത്തുപറഞ്ഞാൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിെൻറ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് മറ്റൊരു ആക്രമണം. യു.പിയിൽ ദലിത് പെൺകുട്ടികൾക്ക് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങൾക്കെതിരെ പ്രതിേഷധം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.