ഇത് ന്യൂനപക്ഷ പ്രീണനമല്ല; ആണെങ്കിൽ ഇനിയും തുടരും -മമത

കൊൽക്കത്ത: ദുർഗ വിഗ്രഹ നിമജ്ഞനവുമായി ബന്ധപ്പെട്ട വിവാദം ന്യൂനപക്ഷ പ്രീണനമാെണന്ന ആരോപണം തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെക്കൻ കൊൽക്കത്തയിലെ പാം അവന്യൂവിൽ പൂജാ പന്തൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ദുർഗാഷ്ടമിയും ഗണേശോത്സവസും ഉദ്ഘാടനം ചെയ്യുന്ന താൻ ഇൗദ് പ്രാർഥനകളിൽ പെങ്കടുക്കുേമ്പാൾ മാത്രം ന്യൂനപക്ഷ പ്രീണനത്തിന് കുറ്റക്കാരിയാകുന്നതെന്തുെകാണ്ടാണെന്ന് മമത ചോദിച്ചു. ദുർഗാ വിഗ്രഹ നിമഞ്ജന നിരോധനം  ഉൗതിവീർപ്പിച്ചതാണെന്ന് ഹൈകോടതി വിമർശനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മമതയുെട പ്രതികരണം. 

‘ഇത് പ്രീണനമാണെങ്കിൽ അത് എനിക്ക് ജീവനുള്ളിടത്തോളം കാലം തുടരും. എെൻറ തലക്ക് നേരെ തോക്ക് ചൂണ്ടിയാൽ പോലും താൻ അത് തുടരും. എനിക്ക് പക്ഷപാതമില്ല. അതാണ് ബംഗാളിെൻറ സംസ്കാരം. എെൻറയും.’ മമത പറഞ്ഞു.

മുഹറത്തോടനുബന്ധിച്ച് സെപ്തംബർ 30ന് രാത്രി 10 മുതൽ ഒക്ടോബർ ഒന്ന് രാത്രി 10 വരെ ദുർഗാ വിഗ്രഹ നിമഞ്ജനം തടഞ്ഞുെകാണ്ട് രണ്ടാഴ്ച മുമ്പ് മമത ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ചിലർ കോടതിെയ സമീപിക്കുകയും കോടതി മമതയുെട നടപടിയെ രൂക്ഷമായി വിമർശിക്കുകയും െചയ്തിരുന്നു. എന്നാൽ നിയന്ത്രണം അനിവാര്യമാണെന്നാണ് മമതയുെട നിലപാട്. വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് ആയിരങ്ങൾ തെരുവിലൂടെ യാത്ര ചെയ്യുമെന്നും മുഹറം ദിനത്തിൽ ഇത് ക്രമസമാധാന  പ്രശ്നങ്ങൾക്കിടയാക്കുെമന്നും മമത പറയുന്നു. 

 മുഹറം ദിനത്തിൽ  വിഗ്രഹ നിമഞ്ജനത്തിന് ബംഗാളിെല മുസ്ലിംകൾ പൊതുവെ എതിർപ്പ് പ്രകടിപ്പിക്കാറിെല്ലന്നും പക്ഷേ, മമതയുടെ മനഃപൂർവമുള്ള ഇൗ നടപടി വംശീയ വിഭജനം സൃഷ്ടിക്കുന്നതിനാണെന്നും ബി.െജ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. 

Tags:    
News Summary - immersion of Durga Puja idols ban is not Minority Appeasement - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.