മുംബൈ: കാമ്പസിൽ വിദ്യാർഥികൾ ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തരുതെന്ന മുന്നറിയിപ്പുമായി ബോംബെ ഐ.ഐ.ടി അധികൃതർ. വിദ്യാർഥി ക്ഷേമത്തിെൻറ ചുമതലയുള്ള ഡീനാണ് ഇത് സംബന്ധിച്ച സർക്കുലർ അയച്ചത്. വിദ്യാർഥികളുടെ അഭിപ്രായ പ്രകടനം സമാധാനപരം ആയിരിക്കണമെന്നും ഐ.െഎ.ടിയുടെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡീൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
വിദ്യാർഥികൾ ദേശ വിരുദ്ധ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, സമാധാനപരമായ അക്കാദമിക അന്തരീഷം തകർക്കുന്ന നടപടികൾ പാടില്ല, ഹോസ്റ്റൽ ചട്ടലംഘനം നടത്തരുത്, ഹോസ്റ്റൽ കൗൺസലിെൻറയോ ചുമതലയുള്ള ഡീനിെൻറ അറിവില്ലാതെ ലഘുലേഖകളോ കൈപുസ്തകങ്ങളോ വിതരണം ചെയ്യുകയോ പോസ്റ്ററുകൾ പതിക്കുകയോ ചെയ്യരുത്, സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിൽ സംഘം ചേരരുത്, അത്തരത്തിലുള്ള പ്രസംഗങ്ങളോ പാട്ടുകളോ നാടകങ്ങളോ മറ്റ് പ്രവർത്തനങ്ങളോ പാടില്ല എന്നിങ്ങനെ 15 നിർദേശങ്ങളടങ്ങളിയ സർക്കുലറാണ് ഡീൻ വിദ്യാർഥികൾക്ക് അയച്ചിരിക്കുന്നത്.
അതേസമയം, വിദ്യാർഥികളുടെ സമാധാനപരമായ അഭിപ്രായ പ്രകടനങ്ങൾക്ക് സ്ഥാപനം എതിരല്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്. സർക്കുലറിലെ നിർദേശങ്ങൾ ജനുവരി 28 മുതൽ കർശനമായി പാലിക്കപ്പെടണമെന്നും നിർദേശിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹിയിലെ ജെ.എൻ.യു സർവകലാശാല വിദ്യാർഥികളെ മർദിച്ച െപാലീസ് നടപടിക്കെതിരെ ബോംബെ ഐ.ഐ.ടി വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.