പാകിസ്താനുമായി ഇനി ചർച്ച പാക് അധീന കശ്മീരിനെ കുറിച്ച് മാത്രം -രാജ്നാഥ് സിങ്

മംഗളൂരു: പാകിസ്താനുമായി ഭാവിയിൽ ചർച്ച നടത്തുകയാണെങ്കിൽ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക് കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുേമ്പാഴാണ്  രാജ്നാഥ് സിങ്ങിെൻറ പരാമർശം. ദേശീയ പൗരത്വ രജിസ്റ്ററിെൻറ പ്രാധാന്യത്തെ കുറിച്ചും രാജ്നാഥ് സിങ് വേദിയിൽ പ്രസ്താവന നടത്തി. ഒാരോ രാജ്യത്തിനും നിയമപരമായ എത്ര പൗരൻമാരുണ്ട്, അനധികൃത കുടിയേറ്റക്കാർ എത്രയുണ്ട് എന്ന കണക്ക് വേണമെന്നും ഇതിന് പൗരത്വ രജിസ്റ്റർ സഹായിക്കുമെന്നും രാജ്നാഥ് പറഞ്ഞു.

ഒരു മതത്തിനും എൻ.ആർ.സി പ്രശ്നമുണ്ടാക്കില്ല. എന്നാൽ, സർക്കാറിനെ ബുദ്ധിമുട്ടിക്കാനാണ് ആരുടെയെങ്കിലും ശ്രമമെങ്കിൽ അവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് സി.എ.എയെന്നും രാജ്നാഥ് വ്യക്തമാക്കി.

വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന് മഹാത്മഗാന്ധി നെഹ്റുവിനോട് ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയുടെ ഈ സ്വപ്നമാണ് മോദി ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു.

Tags:    
News Summary - If any talks are held with Pakistan in future-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.