ന്യൂഡൽഹി: ‘രാം സേതു’ മനുഷ്യ നിർമിതിയോ, പ്രകൃതിദത്തമോ എന്നുള്ള പഠനത്തിനില്ലെന്ന് ചരിത്ര ഗവേഷണ കൗൺസിൽ (െഎ.സി.എച്ച്.ആർ) വ്യക്തമാക്കി. കേന്ദ്ര മനുഷ്യവിഭവ േശഷി വികസന മന്ത്രാലയം ‘രാം സേതു’ വിഷയം പഠിക്കുന്നതിന് െഎ.സി.എച്ച്.ആറിെൻറ കീഴിൽ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, പുതുതായി ചുമതലയേറ്റ കൗൺസിൽ ചെയർപേഴ്സൻ അരവിന്ദ് ജംഖേദ്കർ ‘രാം സേതു’ വിഷയത്തിൽ യാെതാരു പഠനത്തിനുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ഇത് ചരിത്രകാരന്മാരുടെ പണിയല്ലെന്നും പുരാവസ്തു വിഭാഗമാണ് ചെയ്യേണ്ടതെന്നുമാണ് െഎ.സി.എച്ച്.ആറിെൻറ നിലപാട്. അതേസമയം, കഴിഞ്ഞ വർഷം പദ്ധതി പ്രഖ്യാപിച്ചേപ്പാൾ വിഷയം പഠന വിധേയമാക്കുമെന്ന് െഎ.സി.എച്ച്.ആർ വ്യക്തമാക്കിയിരുന്നു. രാം സേതു മനുഷ്യനിർമിതമാണെന്ന് അമേരിക്കൻ പുരാവസ്തു ഗവേഷകർ കഴിഞ്ഞ ഡിസംബറിൽ പ്രസ്താവിച്ചിരുന്നു. ഡിസ്കവറി കമ്യൂണിക്കേഷെൻറ അമേരിക്കയിലെ സയൻസ് ചാനലാണ് ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.