ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് പറഞ്ഞ് മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടന് ഫോൺ ചെയ്ത വ ്യോമസേന ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രിയുടെ പി.എ ചമഞ്ഞ സുഹൃത്തും അറസ്റ്റിൽ. വ്യോമസേന വിങ് കമാൻഡർ കുൽദീപ ് ബഖേലയേയും സുഹൃത്തും ഡോക്ടറുമായ ചന്ദ്രേഷ് കുമാർ ശുക്ലയേയുമാണ് മധ്യപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.
ചന്ദ്രേഷ് കുമാറിനെ ജബൽപൂരിലുള്ള മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല(എം.പി.എം.എസ്.യു)യുടെ ൈവസ് ചാൻസലറായി നിയമിക്കാൻ അമിത് ഷാ ആണെന്ന് പറഞ്ഞ് ഗവർണറെ ഫോൺ ചെയ്ത് ശിപാർശ ചെയ്യുകയായിരുന്നു. അമിത് ഷായുടെ പേഴ്സണൽ അസിസ്റ്റൻറ് ആണെന്ന് പറഞ്ഞ് ആദ്യം ഫോണിൽ സംസാരിച്ചത് ചന്ദ്രേഷ് കുമാർ ആയിരുന്നു. വ്യോമസേനയുടെ ഡൽഹി ആസ്ഥാനത്ത് നിയമിതനായ വ്യക്തിയാണ് കുൽദീപ് ബഖേല. അദ്ദേഹം നേരത്തേ മൂന്ന് വർഷത്തോളം മധ്യപ്രദേശ് മുൻ ഗവർണർ രാംനരേഷ് യാദവിൻെറ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഭോപാലിൽ ദന്ത ഡോക്ടറാണ് ചന്ദ്രേഷ് കുമാർ ശുക്ല.
എം.പി.എം.എസ്.യു വൈസ് ചാൻസലർ പദവി സ്വപ്നം കണ്ട ചന്ദ്രേഷ് കുമാർ ഇൗ പദവിയിലേക്ക് നിയമന നടപടികൾ തുടങ്ങിയപ്പോൾ അപേക്ഷ അയച്ചിരുന്നു. തൻെറ ആഗ്രഹം അദ്ദേഹം സുഹൃത്തായ കുൽദീപ് ബഖേലയോട് പങ്കുവെച്ചു. മുതിർന്ന നേതാക്കൾ ആരെങ്കിലും ശിപാർശ ചെയ്താൽ കാര്യം നടക്കുമെന്നും പറഞ്ഞു. തുടർന്നാണ് ഇരുവരും ചേർന്ന് അമിത് ഷാ ആണെന്ന് ഗവർണറെ തെറ്റിദ്ധരിപ്പിച്ച് കാര്യം സാധിക്കാൻ ശ്രമം നടത്തിയതെന്ന് ടാസ്ക് ഫോഴ്സ് എ.ഡി.ജി അശോക് അവാസ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.