കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ലാളിത്യത്തിെൻറ ആൾരൂപമാണെന്ന് കരുതിയ തനിക്ക് തെറ്റുപറ ്റിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മമത ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും മോദി ആരോപിച് ചു. പശ്ചിമബംഗാളിലെ ബുനിയാദ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതക്കെതിരെ മോദി ആഞ്ഞടിച്ചത്.
‘‘നിങ്ങളുടെ സ്പീഡ് ബ്രേക്കറായ ദീദിയെ(മമത) നിങ്ങൾ വിശ്വസിച്ചു. പക്ഷെ അവർ നിങ്ങളെ വഞ്ചിച്ചു. ഇത് നിങ്ങളുടെ തെറ്റല്ല. മമത ലാളിത്യത്തിെൻറ ആൾരൂപമാണെന്നാണ് പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് ഞാൻ പോലും കരുതിയത്. അവരെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. ബംഗാളിൽ അവർ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങൾകൊണ്ട് എെൻറ തല ലജ്ജയാൽ കുനിഞ്ഞുപോകുന്നു. എനിക്ക് തെറ്റുപറ്റി’’ -മോദി പറഞ്ഞു.
ബംഗാളിലെ ആദ്യ രണ്ട് ഘട്ടം പോളിങ്ങുകളുടെ റിപ്പോർട്ടുകൾ മമതക്ക് ഉറക്കമില്ലാത്ത രാവുകളാണ് നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ആദ്യ രണ്ട് ഘട്ട പോളിങ്ങുകളുടെ റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. മേയ് 23ന് വലിയ കാര്യങ്ങൾ നടക്കുമെന്നും ബംഗാൾ തനിക്ക് കൂടുതൽ കരുത്ത് പകരുമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.