ന്യൂഡൽഹി: ന്യായമില്ലാതെ മുതിർന്ന ജഡ്ജിമാർ തന്നെ ലക്ഷ്യം വച്ചതും യോഗ്യതയും ആത്മാർഥതയും ചോദ്യം ചെയ്തും തെന്ന വേദനിപ്പിച്ചുവെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കിെടയായിരുന്നു അരുൺ മിശ്രയുടെ പരാതിയെന്നാണ് സൂചന.
തന്നെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജസ്റ്റിസ് ബി.എച്ച് ലോയയുടെതടക്കം അവർ ചൂണ്ടിക്കാട്ടിയ കേസുകളിൽ നിന്ന് ലക്ഷ്യം താനാണെന്ന് വായിച്ചെടുക്കാവുന്നതാെണന്നും അരുൺ മിശ്ര പറഞ്ഞു. താൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അധികഭാരം ചുമക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസുമാരായ ടി.എസ് താക്കൂറും ജെ.എസ് കെഹാറും തന്നെ വലിയ കേസുകൾ ഏൽപ്പിച്ചിരുന്നെന്നും അരുൺ മിശ്ര പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജസ്റ്റിസ് ചെലമേശ്വർ അദ്ദേഹത്തെ സമാധാനിപ്പിച്ചതായും കേസ് കൈമാറുന്നത് വ്യവസ്ഥ പ്രകാരമല്ലെന്ന വിഷയം ഉയർത്താനാണ് ശ്രമിച്ചതെന്നും അരുൺ മിശ്രയെ ലക്ഷ്യം വെച്ചിട്ടില്ലെന്നും ചെലമേശ്വർ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.