ന്യൂഡൽഹി: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിെൻറ വളർത്തു മകൾ ഹണിപ്രീത് ഇൻസാൻ മുൻകൂർ ജാമ്യത്തിന് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഗുർമീതിെൻറ ശിക്ഷാവിധിയെ തുടർന്നുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് തെരയുന്ന 43 പേരിൽ ഒരാളാണ് ഹണിപ്രീത് എന്ന പേരിൽ അറിയപ്പെടുന്ന പ്രിയങ്ക തനേജ.
ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ ചൊവ്വാഴ്ച അപേക്ഷ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.