രവിയുടെ സഹോദരെൻറ വീടും അക്രമികൾ കൊള്ളയടിച്ച് കത്തിച്ചിരുന്നു
ന്യൂഡൽഹി: ഡൽഹി വംശീയാതിക്ര മത്തിൽ തകർത്ത മുസ്ലിം പള്ളിയിൽനിന്ന് കാവിപ്പതാക അഴിച്ചുമാറ്റുന്ന ഹിന്ദു യുവാവ ിെൻറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മതസൗഹാർദത്തിെൻറ അടയാളമായി ഈ ദൃ ശ്യം മാറുകയും ചെയ്തു.
പള്ളിയിൽനിന്ന് കാവിക്കൊടിയും ഹനുമാൻ വിഗ്രഹവും എടു ത്തുമാറ്റിയ രവി പരാശർ സംഭവം ഓർത്തെടുക്കുന്നതിങ്ങനെ- ‘അക്രമികൾ പള്ളിക്കുമുന്നിൽ ഹനുമാൻ വിഗ്രഹവും മുകളിൽ കാവിക്കൊടിയും സ്ഥാപിച്ചു. ജനക്കൂട്ടം നോക്കിനിൽക്കെ രണ്ടു പൊലീസുകാരുടെ അകമ്പടിയിൽ വയോധികനായ മുസ്ലിം പുരോഹിതൻ എത്തി, വിഗ്രഹവും കൊടിയും മാറ്റാൻ ജനക്കൂട്ടത്തിെൻറ സഹായം അഭ്യർഥിച്ചു. ആരും തയാറായില്ല.
അദ്ദേഹം എന്നോടും ആവശ്യപ്പെട്ടു. ഉടൻ ഞാൻ വിഗ്രഹവും പള്ളിയുടെ മിനാരത്തിൽ കയറി പതാകയും മാറ്റി. സ്നേഹത്തിനും സാഹോദര്യത്തിനുമായി ആരെങ്കിലുമൊരാൾ ഉറച്ച കാൽവെപ്പ് നടേത്തണ്ട സമയമായിരുന്നു അത്. ആരെങ്കിലും ധൈര്യം കാണിക്കണമായിരുന്നു. അതിനാൽ അത് ഏറ്റെടുത്തു. സംഭവം വീട്ടിൽ പറഞ്ഞില്ല. വിഡിയോ കണ്ടാണ് ഭാര്യ അറിയുന്നത്. കലാപകാരികൾ ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും ഇരകളെ കാണണം. അവരുടെ വേദന മനസ്സിലാക്കണം. മരിച്ചവർ നിരപരാധികളാണ്. ഇത് ഇനി ആവർത്തിച്ചുകൂടാ- രവി പറഞ്ഞു.
പള്ളിക്ക് സമീപമുള്ള രവിയുടെ സഹോദരെൻറ വീടും അക്രമികൾ കൊള്ളയടിച്ചിരുന്നു. ആഭരണങ്ങളും മറ്റുമായി ഏഴുലക്ഷം രൂപയോളം നഷ്ടമുണ്ടായതായി വാച്ചുകളുടെ മൊത്തവ്യാപാരിയായ ഈ 30കാരൻ പറയുന്നു. തെൻറ ജീവിതത്തിൽ ഇത്തരമൊരു കലാപം കണ്ടിട്ടില്ല. താനും കുടുംബവും ഹിന്ദു- മുസ്ലിം വേർതിരിവിൽ അല്ല ജീവിക്കുന്നത്. അങ്ങനെയെങ്കിൽ മുസ്ലിംപള്ളിക്കു സമീപം വീട് വാങ്ങില്ലല്ലോ. ഏതാണ്ട് ഒരു വർഷം മുമ്പാണ് സോനു ഖാനിൽനിന്ന് ഈ വീട് വാങ്ങിയത്.
പള്ളിക്കുമുന്നിൽ ജനക്കൂട്ടം സമാധാനത്തോടെയാണ് കൂടിനിന്നതെന്നും എന്നാൽ, ചിലർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും വിഡിയോ ചിത്രീകരിച്ച ജാമിഅ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി അബ്ദുൽ റാസിഖ് പറഞ്ഞു. പള്ളിക്കുമുന്നിൽ വെച്ച ഹനുമാൻ വിഗ്രഹം പൊലീസുകാരുടെ സഹായത്തോടെ സമീപ ക്ഷേത്രത്തിലേക്ക് മാറ്റിയതായും റാസിഖ് പറഞ്ഞു.
രവിയുടെ കുടുംബവും കലാപകാരികളുടെ ഭീഷണിക്ക് ഇരയായിരുന്നു. അടുത്ത ബന്ധുവിെൻറ വിവാഹ ചടങ്ങിന് പോകുന്നതിനിടെ വാഹനങ്ങളിലെത്തിയ സംഘ്പരിവാർ പ്രവർത്തകർ വാഹനം തടഞ്ഞു. ഹനുമാൻ സ്േതാത്രവും ജയ് ശ്രീറാം മുദ്രാവാക്യവും വിളിച്ചാണ് രക്ഷപ്പെട്ടതെന്ന് രവിയുടെ അമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.