അമ്പാല: നേപ്പാളികളോട് രൂപസാദൃശ്യമുണ്ടെന്നാരോപിച്ച് ഛത്തീസ്ഗഡ് സ്വദേശികളായ സഹോദരിമാർക്ക് പാസ്പ ോർട്ട് നിഷേധിച്ചെന്ന് പരാതി. ഛത്തീസ്ഗഡിലെ പാസ്പോർട്ട് ഓഫീസാണ് സന്തോഷ, ഹെന്ന എന്നീ സഹോദരിമാരുടെ അപേക്ഷ തള്ളിയത്.
മതിയായ രേഖകൾ സമർപ്പിച്ചിട്ടും അപേക്ഷക കാഴ്ചയിൽ നേപ്പാളികളെ പോലെയിരിക്കുന്നു എന്ന് പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതേതുടർന്ന് പെൺകുട്ടികൾ അമ്പാല പൊലീസ് ഡെപ്യൂട്ടി കമീഷണർ അശോക് ശർമക്ക് പരാതി നൽകി. പൊലീസ് പാസ്പോർട്ട് ഓഫീസുമായി ബന്ധെപ്പട്ടു. പാസ്പോർട്ട് ലഭിക്കുന്നതിന് ആവശ്യമായ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടും വ്യക്തിയുടെ ഛായ നോക്കി അപേക്ഷ തള്ളിയ സാഹചര്യം അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
പൊലീസ് ഇടപെടലിനെ തുടർന്ന് സന്തോഷയുടെയും ഹെന്നയുടെയും അപേക്ഷയിൽ പാസ്പോർട്ട് നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.