രോഹ്തക് (ഹരിയാന): പരോൾ അപേക്ഷയുമായി ബലാത്സംഗ, കൊലപാതക കേസുകളിൽ തടവനുഭവി ക്കുന്ന ‘ദേര സച്ച സൗദ’ മുഖ്യൻ ഗുർമിത് റാം റഹിം. ഹരിയാനയിലെ സിർസയിലെ ഇയാളുടെ വയലിൽ കൃഷി ആവശ്യത്തിനാണ് മാസത്തിലേറെ പരോൾ അനുവദിക്കണമെന്ന് അപേക്ഷ നൽകിയത്.
രണ ്ട് ബലാത്സംഗ കേസുകളിലും പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട് രോഹ്തക് ജയിലിൽ കഴിയുകയാണ് 51കാരനായ ഗുർമിത്.
തനിക്ക് 42 ദിവസം പരോൾ അനുവദിക്കണമെന്ന ഗുർമിതിെൻറ അപേക്ഷയിൽ സിർസ ജില്ല ഭരണകൂടത്തോട് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് തേടിയിരുന്നു. ഗുർമിതിന് പരോൾ അനുവദിച്ചാൽ മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നതിനെക്കുറിച്ചാണ് റിപ്പോർട്ട് തേടിയത്. തുടർന്ന് ജില്ല ഭരണകൂടം രോഹ്തക് ഡിവിഷൻ കമീഷണറോട് റിപ്പോർട്ട് തേടി.
സിർസയിൽ ഗുർമിതിെൻറ ഭൂമിയെക്കുറിച്ച വിവരങ്ങൾ ആരാഞ്ഞ് റവന്യൂ വകുപ്പിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് കാത്തിരിക്കുകയാണെന്ന് െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.
രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവും പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും അനുഭവിക്കുകയാണ് ഗുർമിത് റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.