ചണ്ഡിഗഢ്: അംബാലയിലെ ദേര സച്ചാ സൗദ അനുയായിയുടെ വീട്ടിൽനിന്ന് ഹരിയാന പൊലീസ് 38 കോടി രൂപ പിടിച്ചെടുത്തു. മുല്ലാനയിലെ ജയ് റാമിെൻറ വീട്ടിൽ നിന്നാണ് സംഘർഷം സൃഷ്ടിക്കാൻ ഉപയോഗിക്കുന്നതിന് സൂക്ഷിച്ച പണം കണ്ടെത്തിയത്. എന്നാൽ, ഇദ്ദേഹത്തെ കാണാനിെല്ലന്ന് അംബാല എസ്.പി അഭിഷേക് േജാർവാൾ പറഞ്ഞു.
നേരേത്ത െപാലീസ് പിടികൂടിയ ഉപ്ലാന ഗ്രാമവാസി അേശാക് കുമാർ നൽകിയ വിവരമനുസരിച്ചാണ് പണം പിടിച്ചത്. ജൻദാലി ഗ്രാമവാസി പുനീതിനെയും െപാലീസ് പിടികൂടി. ഇയാൾ ദേര സച്ചാ സൗദ േബ്ലാക്ക് അംഗവും ‘നാം ചർച്ച ഗർ’ നിയന്ത്രിക്കുന്നയാളുമാണ്. വീട്ടിൽനിന്ന് കണ്ടെടുത്ത പണം സംഘർഷം സൃഷ്ടിക്കുന്ന ‘ഖുർബാനി’ (ബലി) സംഘങ്ങൾക്ക് നൽകാൻ ദേര അണികളിൽ നിന്ന് പിരിച്ചതാണെന്ന് എസ്.പി പറഞ്ഞു. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട അശോകിനെയും പുനീതിനെയും നാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.