ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി: ന്യായീകരണവുമായി തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് ന്യായീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അചൽ കുമാർ ജ്യോതി. ഗുജറാത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് തീയതി പ്രഖ്യാപിക്കാതിരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധാരാളം സർക്കാർ ജീവനക്കാരുടെ സഹായം ആവശ്യമാണെന്നും ഇൗ സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ജീവനക്കാർക്ക്ബുദ്ധിമുട്ടാകുമെന്നും കമീഷണർ പറഞ്ഞു.

ആകെ 26443 സർക്കാർ ജീവനക്കാരെ തെരഞ്ഞെടുപ്പ് ജോലികൾക്ക് വേണം. ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കമീഷനാണെങ്കിൽ ജീവനക്കാരെ നൽകാനുമാകില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടേണ്ടി വരും. അതിനാലാണ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന് അചൽ കുമാർ ജ്യോതി അറിയിച്ചു. 

ഹിമാചൽ പ്രദേശിലും സമീപ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതിനാൽ നവംബർ പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനത്തെ പാർട്ടികളും ഭരണാധികാരികളുമാണ് കമീഷനോട് ആവശ്യെപ്പട്ടത്. അതനുസരിച്ചാണ് അവിടെ തീയതി പ്രഖ്യാപിച്ചത്. ഹിമാചലിലെ ഫലപ്രഖ്യാപനത്തിന് മുമ്പായി തന്നെ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടത്തും. അതിനാൽ തന്നെ ഹിമാചലിെൻറ ഫലം ഗുജറാത്തിനെ സ്വാധീനിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. 

അതിനിടെ, ഗുജറാത്ത് നിയമസഭാ  തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹരജി നൽകി. 

Tags:    
News Summary - Gujarat Poll Date: EC Justifies its Decision - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.