ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരേ വീണ്ടും ഭീഷണിയുമായി യു.പി മുഖ്യമന്ത്രി യോഗ ി ആദിത്യനാഥ്. സി.എ.എ വിരുദ്ധ സമരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൻെറ സർക്കാരിന് നന്നായി അറിയാമെന്നും തങ ്ങളുടെതായ രീതിയിൽ പരിഹാരം കാണുമെന്നും യോഗി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ആഗ്രയിൽ നടന്ന പൊതുയ ോഗത്തിലാണ് യോഗിയുടെ പ്രകോപനപരമായ പരാമർശങ്ങൾ.
‘ആരും ആശങ്കപ്പെടേണ്ടതില്ല. ഈ പ്രതിഷേധക്കാരെ ഏതു രീതിയിൽ കൈകാര്യം ചെയ്യണമെന്ന് സർക്കാറിന് നന്നായി അറിയാം. പ്രതിഷേധിക്കാനും തങ്ങളുടെ വീക്ഷണങ്ങൾ അവതരിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, ദേശവിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെടാൻ ആർക്കും അവകാശമില്ല’ - യോഗി പറഞ്ഞു.
തങ്ങളുടെ വസ്തുവകകൾ കണ്ടുകെട്ടുമെന്ന് തിരിച്ചറിഞ്ഞ സിമിക്കാരും പോപ്പുലർ ഫ്രണ്ടുകാരും പിൻവലിയുകയും പകരം സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി അക്രമം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും യോഗി ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘ആസാദി’ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ആദിത്യനാഥ് താക്കീത് നൽകിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ യോഗി സർക്കാറിൻെറ പോലീസ് ക്രൂരമായ മർദനമാണ് അഴിച്ചുവിട്ടത്. ഇതേ രീതിയിൽ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുമെന്ന സൂചന കൂടിയാണ് യോഗി ആദിത്യനാഥിൻെറ വിവാദ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.