ന്യൂഡൽഹി: രാജ്യത്ത് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്ന് കോൺഗ്രസ് എം.പിയും വിദേശകാര്യ മന്ത്രാലയത്തിെൻറ പാർലമെൻറ് സമിതി അധ്യക്ഷനുമായ ശശി തരൂർ. ഇന്ത്യൻ േഫാറിൻ സർവിസസിനായി പ്രത്യേക പരീക്ഷ സമ്പ്രദായം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രസീലിെൻറ കാര്യമെടുത്താൽ വിദേശകാര്യ സർവിസിൽ 1200 പേരുണ്ട്. ചൈനയിൽ 6,000. അമേരിക്കയിൽ ഇത് 20,000 ആണ്. എന്നാൽ ഇന്ത്യയിൽ 800 പേർ മാത്രമാണുള്ളത്. അമേരിക്കക്കും ചൈനക്കുമെന്നപോലെ ഉദ്യോഗസ്ഥർ വേണമെന്നല്ല പറയുന്നത്; ഇന്ത്യക്ക് കൂടുതൽ ഉദ്യോഗസ്ഥരെ വിദേശകാര്യ സർവിസിൽ ആവശ്യമുണ്ടെന്നാണ് -തരൂർ പറഞ്ഞു.
െഎ.എഫ്.എസുകാരുടെ എണ്ണത്തിലുള്ള കുറവിൽ പാർലമെൻറ് സമിതി നേരേത്ത ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. 912 പേരെ ഇപ്പോൾ തന്നെ അനുവദിച്ചിട്ടുണ്ടെങ്കിലും 770 പേർ മാത്രമാണ് ഉള്ളതെന്ന് സമിതി ചൂണ്ടിക്കാട്ടി. മന്ത്രാലയം ഏറ്റെടുക്കേണ്ടിവരുന്ന ചുമതലകളുമായി തട്ടിച്ചുനോക്കുേമ്പാൾ ഇത് തീരെ കുറവാണ്. െഎ.എഫ്.എസിലേക്ക് സമീപ വർഷങ്ങളിൽ കൂടുതൽ പേരെ എടുക്കുന്നുണ്ട്. എന്നാൽ, 10 വർഷ പ്രവൃത്തിപരിചയം നേടുേമ്പാഴാണ് അവരുടെ കർമശേഷി വർധിക്കുന്നത്.
ഉദ്യോഗസ്ഥരുടെ കുറവ് കണക്കിലെടുത്ത് പ്രവാസി ഇന്ത്യക്കാരെയും വിദേശകാര്യ സർവിസിൽ പരിഗണിക്കണമെന്ന് ശശി തരൂർ പറഞ്ഞു. െഎ.എഫ്.എസ് കിട്ടുന്നത് വലിയ നിധിയായി കണക്കാക്കിവന്ന കാലമൊക്കെ പോയി. യു.പി.എസ്.സി റാങ്ക് പട്ടികയിൽ െഎ.എഫ്.എസ് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറവാണ്.
വിദേശകാര്യ സർവിസിൽ താൽപര്യമില്ലാത്തവർ കടന്നുവരുകയും ചെയ്യുന്നു. ഒരു നയതന്ത്രജ്ഞന് ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങൾ മറ്റു സിവിൽ സർവിസസ് കാഡറുകളിൽനിന്ന് വ്യത്യസ്തമാണ്. ലോകകാര്യങ്ങളിൽ താൽപര്യം വേണം. ഭാഷാ നൈപുണ്യം വേണം. ഇതെല്ലാം കണക്കിലെടുക്കുന്ന പ്രത്യേക പരീക്ഷയാണ് അഭികാമ്യം -തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.