അഹ്മദാബാദ്: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ ഗുജറാത്ത് ഹൈകോടതി തിങ്കളാഴ്ച വിധിപറയും. 2002 ഫെബ്രുവരി 27ന് നടന്ന സംഭവത്തിൽ വിചാരണ കഴിഞ്ഞ് 29 മാസത്തിന് ശേഷമാണ് വിധി വരുന്നത്. 2011ൽ പ്രത്യേക കോടതി 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. സംഭവത്തിൽ 52 കർസേവകരാണ് കൊല്ലപ്പെട്ടത്. തീവെപ്പിെൻറ തുടർന്നുള്ള ദിവസങ്ങളിലാണ് മുസ്ലിം വിരുദ്ധ കലാപം അരങ്ങേറിയത്. ഇതിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.