ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ വിവാദ ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ. ഹരിയാനയിലെ ഹിസാര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രാംപാലിെൻറ പേരിലുള്ള രണ്ടു കൊലക്കേസുകളില്‍ ഒന്നിലാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. രണ്ടാമത്തെ കേസില്‍ കോടതി ബുധനാഴ്ച വിധിപറയും. കൊലപാതക കേസുകളിൽ രാംപാലും 26 അനുയായികളും കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു.
12 ഏക്കറോളം പരന്നുകിടക്കുന്ന ഒേട്ടറെ ദുരൂഹതകൾ നിറഞ്ഞ രാംപാലിെൻറ ആശ്രമത്തിൽ നടക്കുന്നതൊന്നും പുറംലോകം അറിഞ്ഞിരുന്നില്ല. അനുയായികളെന്ന് അവകാശപ്പെട്ട നിരവധി ഗുണ്ടകളുടെ സുരക്ഷയിലായിരുന്നു ഇയാളുടെ തേർവാഴ്ച. നാലു സ്ത്രീകളും കുട്ടിയും കൊല്ലപ്പെട്ടതോടെയാണ് ആശ്രമത്തിനകത്തെ ക്രൂരതകൾ പുറത്തുവരാൻ തുടങ്ങിയത്.
2014 നവംബറിലാണ് രാംപാലും അനുയായികളും അറസ്റ്റിലായത്. വിധിക്കെതിരെ അപ്പീലുമായി ഹൈകോടതിയെ സമീപിക്കുമെന്ന് രാംപാലിെൻറ അഭിഭാഷകന് അറിയിച്ചു. അനുയായികളുടെ ഭീഷണിയുള്ളതിനാൽ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വിധിപ്രസ്താവത്തോടനുബന്ധിച്ച് രണ്ടായിരത്തോളം സുരക്ഷ ജീവനക്കാരെയാണ് വിന്യസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.