ന്യൂഡൽഹി: ആർ.എസ്.എസിൽ വനിതകൾക്ക് പ്രാതിനിധ്യമില്ലാത്തതിനെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി സംഘടന. വനിതകളെ ഷോട്സിൽ കാണണമെങ്കിൽ രാഹുൽ ഹോക്കി കാണു എന്ന് മുതർന്ന ആർ.എസ്.എസ് നേതാവ് മൻമോഹൻ വൈദ്യ പറഞ്ഞു.ആപ്പിളിനെ ഒാറഞ്ചുമായി താരത്മ്യം ചെയ്യുന്നതിന് സമാനമാണ് രാഹുലിെൻറ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ എന്താണെന്ന് രാഹുലിന് പ്രസംഗം തയാറാക്കുന്നവർക്ക് മനസിലായിട്ടില്ല. പ്രസംഗം തയാറാക്കുന്നതിനായി കുറച്ച് കൂടി ബുദ്ധിയുള്ള എഴുത്തുകാരെ രാഹുൽ കണ്ടെത്തണമെന്നും വൈദ്യ പരിഹസിച്ചു. ക്രിക്കറ്റ് ടീമും ഹോക്കി ടീമും പരസ്പരം ഏറ്റുമുട്ടുന്നത് പോലെയാണ് ആർ.എസ്.എസിെൻറ വനിത സാന്നിധ്യത്തെ സംബന്ധിച്ചുള്ള രാഹുലിെൻറ പ്രസ്താവന. ആർ.എസ്.എസിെൻറ ശക്തി വർധിപ്പിക്കുന്നത് സംബന്ധിച്ചത് രാഹുൽ ഗാന്ധിക്ക് വേവലാതി വേണ്ടെന്നും വൈദ്യ കൂട്ടിച്ചേർത്തു.
വനിതകൾക്ക് ആർ.എസ്.എസിൽ സ്ഥാനമില്ലെന്നും ഷോട്സിട്ട വനിതകളെ ആരെങ്കിലും ആർ.എസ്.എസ് ശാഖകളിൽ കണ്ടിട്ടുണ്ടോയെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ നടന്ന പ്രചരണത്തിനിടെ ചോദിച്ചിരുന്നു. ആർ.എസ്.എസിൽ വനിത പ്രാതിനിധ്യമില്ലെന്ന അർഥത്തിലാണ് അദ്ദേഹം പരാമർശം നടത്തിയത്. ഇതിനെതിരെ അപ്പോൾ തന്നെ സ്മൃതി ഇറാനി രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.