മീററ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. മീററ്റ് പൊലീസ് സൂപ്രണ്ട് അഖിലേഷ് നാരായൺ സിങ്ങാണ് സമരം ചെയ്തവരോട് നിങ്ങൾ പാകിസ്താനിലേക്ക് പോകൂ എന്ന് കയർക്കുന്നത്. ഇതിെൻറ ഒന്നരമിനിറ്റ് വരുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈമാസം 20ന് മീററ്റിലെ ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇടുങ്ങിയ തെരുവിൽ മറ്റു പൊലീസുകാർ കൂടെയുള്ളപ്പോഴാണ് പ്രകോപനപരമായി സംസാരിച്ചത്. ‘ആ മഞ്ഞയും കറുപ്പും അണിഞ്ഞവരോട് പാകിസ്താനിലേക്ക് പോകാൻ പറയൂ. അവർ ഇവിടെ ഭക്ഷണം കഴിക്കും മറ്റൊരു സ്ഥലത്തെ പുകഴ്ത്തും’ എന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ. അതേസമയം, പ്രസ്താവനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതോടെ തെൻറ ഭാഗം ന്യായീകരിച്ച് പൊലീസ് സൂപ്രണ്ട് രംഗത്തു വന്നു.
കടപ്പാട്:എൻ.ഡി.ടി.വി
പ്രക്ഷോഭകർ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയപ്പോഴാണ് താൻ അങ്ങനെ പറഞ്ഞതെന്നാണ് അഖിലേഷ് നാരായൺ അവകാശപ്പെടുന്നത്. ഉദ്യോസ്ഥനെ ന്യായീകരിച്ച് മീററ്റ് മേഖല പൊലീസ് എ.ഡി.ജി പ്രശാന്ത് കുമാറും രംഗത്തുവന്നു. ഡിസംബർ 20ന് പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ അനുകൂല പ്രതിഷേധക്കാർ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ് പ്രശാന്ത് കുമാറിെൻറ വാദം.
ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥെൻറ നടപടിയെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ശക്തമായ അപലപിച്ചു. ഇത്തരം മോശം പദപ്രയോഗം പൗരന്മാർക്കുമേൽ നടത്താൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.