ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ് തുടങ്ങി. 91 ലോക്സഭ മണ്ഡലങ്ങളിലേക്കു ള്ള പോളിങ്ങാണ് തുടങ്ങിയത്. ഇതോടൊപ്പം ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചൽ പ്രദേശ് നിയമസ ഭകളിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചിട്ടുണ്ട്. ഒഡിഷയിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്.
ഏ ഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് പൂർത്തിയാകും. മാവോയിസ്റ്റ് സ്വാധീനമുള്ള ഛത്തീസ്ഗഡിലെ ബസ്തർ മണ്ഡലത്തിൽ എട്ട് മണി പോളിങ് തുടങ്ങി വൈകീട്ട് നാലു മണിക്ക് അവസാനിക്കും.
18 സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ആന്ധ്രയിലെ 25 ലോക്സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ്. തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ആദ്യഘട്ടത്തിൽ പൂർത്തിയാകും.
ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ ഏഴ് മണ്ഡലങ്ങളിലും ബിഹാറിലെ നാല് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. അരുണാചൽപ്രദേശ്-രണ്ട്, ഛത്തിസ്ഗഢ്-ഒന്ന്, ഒഡിഷ-നാല്, പശ്ചിമബംഗാൾ-രണ്ട്, ജമ്മു-കശ്മീർ -രണ്ട്, മേഘാലയ-രണ്ട് തുടങ്ങിയ മണ്ഡലങ്ങളും ഇന്ന് പോളിങ് പൂർത്തിയാകുക.
രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.