മുംബൈ: വ്യവസായി ഗൗതം അദാനി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. അദാനി-മോദി ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയുള്ളള സന്ദർശം ഏറെ ചർച്ചയാവുകയാണ്. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അദാനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശരത് പവാർ മാത്രമാണ് അദാനി ചെറിയതോതിലെങ്കിലും അദാനി അനുകൂല നിലപാട് സ്വീകരിച്ചത്.
വ്യാഴാഴ്ച പവാറിന്റെ മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാദമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരേ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്നും പവാര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.