തിരുവനന്തപുരം: എതിർപ്പിെൻറ പേരിൽ ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിെവക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
ദേശീയ ഗ്രിഡുമായി യോജിപ്പിച്ചാലേ കുറഞ്ഞ നിരക്കിൽ പ്രകൃതി വാതകം ലഭിക്കൂ. ഇന്ധനക്ഷാമം പരിഹരിക്കുന്ന പദ്ധതി പൂർത്തിയാകാൻ സമൂഹമാകെ ഒന്നിക്കണെമന്നും വി.ടി. ബലറാമിെൻറ സബ്മിഷന് മറുപടി നൽകി. പാലക്കാട് ജില്ലയിൽ വാഹനം തടഞ്ഞ 32 പേർക്കെതിരെ കേെസടുത്തു. 50 എസ്.ഡി.പി.െഎക്കാർ നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ചു.
അടുത്തദിവസം 250 സമരക്കാർ എത്തി. അക്രമത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. അവരുെട പ്രത്യേക ബോധം പദ്ധതിയെ എതിർക്കണമെന്നതാണ്. സഹകരിക്കുന്നില്ലെങ്കിൽ പൊലീസിേൻറതായ വഴി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.ഇസഡ് നിയമത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട ഇളവ് അംഗീകരിച്ച് കേന്ദ്ര വിജ്ഞാപനം പ്രതീക്ഷിക്കുന്നതായി എസ്. ശർമയുടെ സബ്മിഷന് മറുപടി നൽകി. കേന്ദ്രം നിയോഗിച്ച ഡോ. ശൈലേഷ് നായിക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തെ പൂർണമായി ഒഴിവാക്കുകേയാ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് മാറ്റം വരുത്തുകയോ വേണമെന്നാണ് ആവശ്യം.
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്ന കാര്യത്തിൽ വിശദ പദ്ധതി റിപ്പോർട്ട് തയാറായിട്ടില്ലെന്ന് എം. സ്വരാജിെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.