സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിൽ ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കുന്നതിനുള്ള സൗകര്യം ഇന്ന് മുതൽ ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ഓൺ-സ്ക്രീൻ മാർക്കിംഗ് രീതിയിലെ പോരായ്മകൾ, വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ, ബോർഡിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം വലിയൊരു പ്രതിസന്ധിയിലൂടെയാണ് സി.ബി.എസ്.ഇ ഇപ്പോൾ കടന്നുപോകുന്നത്.
നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തരക്കടലാസുകൾ പരിശോധിക്കാനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇതിലൂടെ 11 ലക്ഷത്തിലധികം ഉത്തരക്കടലാസുകളാണ് പരിശോധനക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തരക്കടലാസുകൾ ആദ്യം പരിശോധിക്കുകയും അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർക്ക് പരിശോധന വേണോ അതോ പുനർമൂല്യനിർണ്ണയം വേണോ എന്ന് പിന്നീട് തീരുമാനിക്കുകയും ചെയ്യും. ഏകദേശം 20 ശതമാനം വിദ്യാർത്ഥികൾ മാത്രമേ അവസാനഘട്ടത്തിൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ സാധ്യതയുള്ളുവെന്നും വരും ദിവസങ്ങളിൽ നടപടികൾ പൂർത്തിയാകുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ കണക്ക് ലഭ്യമാവുകയുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.