ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭ മുൻ സ്പീക്കറും തെലുഗുദേശം പാർട്ടി സീനിയർ നേതാവു മായ കൊഡേല ശിവപ്രസാദ റാവുവിനെ (72) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വീട ്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ ബാസവ താരകം ആശുപത്രിയിലെത്തി ച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഉസ്മാനിയ ആശുപത്രി റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് വ്യക്തമാക്കിയതായി ഹൈദരാബാദ് വെസ്റ്റ്സേൺ ഡി.സി.പി എ.ആർ ശ്രീനിവാസ് പറഞ്ഞു.
ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തിയശേഷം കൊഡേലയുടെ മകനും മകൾക്കുമെതിരെ അഴിമതിക്കേസ് എടുത്തിരുന്നു. ആന്ധ്രപ്രദേശ് നിയമസഭയിൽനിന്ന് ഫർണിച്ചറുകൾ മോഷ്ടിച്ചെന്ന ആരോപണവും കൊഡേലക്കെതിരേയുണ്ട്. റാവുവിെൻറ മരണത്തിന് സർക്കാറാണ് ഉത്തരവാദിയെന്ന് ടി.ഡി.പി നേതാക്കൾ ആരോപിച്ചു. ആന്ധ്രപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച കൊഡേല ശിവപ്രസാദ റാവു ഗുണ്ടൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കി, 1983ലാണ് ടി.ഡി.പിയിൽ എത്തുന്നത്.
ആന്ധ്രപ്രദേശ് വിഭജനത്തിനുശേഷം 2014ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സത്തേനപള്ളിയിൽനിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. തുടർന്നു സ്പീക്കറായി. ഐക്യആന്ധ്രയിൽ അഞ്ചു തവണ നർസറോപേട്ട് മണ്ഡലത്തെ പ്രതിനിധാനംചെയ്ത് നിയമസഭയിൽ എത്തി. 1987-88ൽ ആഭ്യന്തരമന്ത്രിയായിരുന്നു. 1996 മുതല്‍ 1999 വരെ ജലസേചന, പഞ്ചായത്തീരാജ് വകുപ്പുകളും കൈകാര്യം ചെയ്തു. മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.