ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു ഹരജികൂടി. കേന്ദ്രസർക്കാറിന് ഇക്കാര്യത്തിൽ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സി.ആര്. ജയ്സുകിനാണ് ഹരജി നല്‍കിയത്. ഇതേ ആവശ്യവുമായി ബിനോയ് വിശ്വം എം.പിയും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പ്രളയത്തില്‍ സംസ്ഥാനത്തിന് 21,000 കോടിയുടെ നഷ്ടമുണ്ടായി. എന്നാല്‍, കേന്ദ്രം 600 കോടി മാത്രമാണ് നല്‍കിയത്. ഒട്ടേറെ വിദേശരാജ്യങ്ങള്‍ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനാല്‍ വിദേശസഹായം വേണ്ടെന്ന നിലപാട് തിരുത്താന്‍ കേന്ദ്രത്തിന് നിർദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.