ബംഗളൂരു: കോവിഡ്-19 ബാധിച്ച് രാജ്യത്തെ ആദ്യ മരണം കർണാടകയിൽ. കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദീഖിയുടെ (76) മരണമ ാണ് കോവിഡ്-19 ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച മരിച്ച ഇദ്ദേഹത്തിന്‍റെ പരിശോധനാഫലം വ്യാഴാഴ്ച രാത്രിയോടെയാണ് ബംഗളൂരുവിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചെസ്റ്റ് ഡിസീസസ് പുറത്തുവിട്ടത് .
ഉംറ കഴിഞ്ഞ് സൗദിയിൽനിന്ന് ഫെബ്രുവരി 29 നാണ് ഹൈദരാബാദ് വിമാനത്താവളം വഴി മുഹമ്മദ് ഹുസൈൻ സിദ്ദീഖി തിരിച്ചെത്തിയത്. തുടർന്ന് അഞ്ചുദിവസത്തോളം വീട്ടിൽ കഴിഞ്ഞ ശേഷം അസുഖബാധയെ തുടർന്ന് മാർച്ച് അഞ്ചിന് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മാർച്ച് ഒമ്പതിന് കലബുറഗിയിൽനിന്ന് 200 കിലോമീറ്റർ അകലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, രോഗനില വഷളായതോടെ, മാർച്ച് 10ന് സിദ്ദീഖിയെ കലബുറഗിയിലേക്ക് ആംബുലൻസിൽ മടക്കിെക്കാണ്ടുവരുന്നതിനിടെ രാത്രി 11.30ഒാടെയായിരുന്നു മരണം. മൃതദേഹം ബുധനാഴ്ച രാവിലെ സംസ്കരിച്ചിരുന്നു.
മരിച്ചയാളുൾപ്പെടെ കർണാടകയിൽ ഇതുവരെ ആറുപേർക്കാണ് കോവിഡ്^19 സ്ഥിരീകരിച്ചത്. മറ്റു അഞ്ചു കേസുകളും ബംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, മുഹമ്മദ് ഹുസൈൻ സിദ്ദീഖിയുടെ ചികിത്സയിൽ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആരോപണമുയർന്നു. യഥാസമയം, രോഗലക്ഷണം തിരിച്ചറിയുന്നതിലും സാമ്പിളുകൾ പരിശോധിക്കുന്നതിലും കലബുറഗിയിലെയും ൈഹദരാബാദിലെയും സ്വകാര്യ ആശുപത്രികളിൽ വീഴ്ചവന്നിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിെൻറ പ്രാഥമിക നിഗമനം.
മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ യുവാവിന് രോഗബാധയില്ല
ബംഗളൂരു: കോവിഡ്-19െൻറ രോഗലക്ഷണങ്ങളോടെ മംഗളൂരു വെൻലോക് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ യുവാവിന് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ദുബൈയിൽനിന്നും എത്തിയ ഇയാളുടെ പരിശോധന ഫലം വ്യാഴാഴ്ചയാണ് ലഭിച്ചതെന്നും ഫലം നെഗറ്റിവാണെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ച ദുബൈയിൽനിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ ഉള്ളാൾ സ്വദേശിയായ ഇയാൾക്ക് പനിയും ജലദോഷവും ഉണ്ടായിരുന്നതിനാൽ വിമാനത്താവളത്തിലെ പരിശോധനക്കുശേഷം വെൻലോക് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. പരിശോധനക്ക് തയാറല്ലെന്ന് എഴുതിവെച്ചശേഷം തിങ്കളാഴ്ച രാത്രി ഇയാൾ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
ആശുപത്രി അധികൃതർ നൽകിയ പരാതിയെതുടർന്ന് പാണ്ഡേശ്വർ പൊലീസ് ബന്ധുവീട്ടിൽനിന്നുമാണ് ഇയാളെ കണ്ടെത്തി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ഇയാളുടെ രക്ത-സ്രവ സാമ്പിൾ പരിശോധനക്ക് അയച്ചത്. പരിശോധന ഫലം നെഗറ്റിവാണെങ്കിലും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ യുവാവിനോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.